If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







കഴുകന്മാര്‍.  

Posted by അനുജി, കുരീപ്പള്ളി. in

അടിച്ചു തീര്‍ന്ന
ഓള്‍ഡ് മംഗിന്റെ കുപ്പിയില്‍
അഗ്നിപ്പൂക്കള്‍ വിരിയിച്ച്
ദ്രവിച്ചു തുടങ്ങിയ കരളിനെ
മനസ്സില്‍ ധ്യാനിച്ച്
മുടിഞ്ഞവനേന്ന് നീട്ടി വിളിച്ച്
മുറിയുടെ ഏതെങ്കിലും ഒരു മൂലയില്‍
അടക്കം ചെയ്ത്..

ഒരു തരി പോലും ബാക്കി
ഇല്ലാത്ത ഹാന്‍സ് പായ്ക്കറ്റ്
മൂന്ന് പ്രാവശ്യം ആഞ്ഞ് കുടഞ്ഞ്
മുപ്പത്തി മുക്കോടി വെട്ടം
തെറിയും വിളിച്ച്
മേല്‍ച്ചുണ്ടിലെ നീറ്റലില്‍
നാവുഴിഞ്ഞ് മേശച്ചുവട്ടിലെ
പ്ലാസ്റ്റിക് ബാഗിലേക്ക്
പണ്ടാരടക്കി.

കോള്‍ പോയിട്ട് മിസ്ഡ് കോള്‍
പോലും അടിയ്ക്കാന്‍ കാശില്ലാത്ത
ഒണക്ക മൊബൈലിലും
കാലിയായ കീശയിലും
മാറിമാറി നോക്കി
മൂന്നാലഞ്ച് നെടുവീര്‍പ്പുമിട്ട്
നിലത്ത് വിരിച്ച മെത്തയിലെ
വിഴുപ്പ് കൂമ്പാരത്തിലേക്ക്
കലിയോടെ വലിച്ചെറിഞ്ഞു.

ഡെപ്പോസിറ്റുകള്‍ക്ക് മുകളില്‍
ഡെപ്പോസിറ്റുകള്‍ ആരുടെയൊക്കെയോ
പേരില്‍ കുമിഞ്ഞ് കൂടിയപ്പോള്‍
അടിയിലെവിടെയോ പെട്ട്
ശ്വാസം മുട്ടിപ്പിടയുന്ന
അക്കൌണ്ടിലെ അഞ്ഞൂറു രൂപാ
മിനിമം ബാലന്‍സും സ്വപ്നം കണ്ട്
ഏ ടി എം കാര്‍ഡും കൊണ്ട്
ഫുഡഡിയ്ക്കാന്‍ ഇറങ്ങുമ്പോ
ഏത് സാമദ്രോഹിയുടെ കണ്ണ്
തട്ടിയാണെന്നറിയില്ല പിന്‍ ബ്ലോക്കായത്.

എ ടി എം സെന്ററിലെ
എ സി യുടെ തണുപ്പില്‍ നിന്നും
ഇറങ്ങി അന്തരീക്ഷത്തിലേക്ക്
കൈകള്‍ വീശിയെറിഞ്ഞ്
ലത് പോയ ലണ്ണാനെ പോലെ
മൂളിപ്പാട്ടിന്റെ രാഗത്തില്‍
പുലയാട്ടും നടത്തി
തെരുവോരം ചേര്‍ന്ന് നടക്കുമ്പോള്‍
ഒപ്പം നടക്കുന്നവര്‍ക്കൊക്കെ
കഴുകന്റെ മുഖം,
കൂര്‍ത്ത ചൂണ്ടുകള്‍, നീണ്ട നഖം
കൊത്തിയെടുത്ത് പറക്കാനെന്നപോല...

This entry was posted on Aug 19, 2011 at Friday, August 19, 2011 and is filed under . You can follow any responses to this entry through the comments feed .

0 അഭിപ്രായങ്ങള്‍.

Post a Comment

Post a Comment