അടിച്ചു തീര്‍ന്ന
ഓള്‍ഡ് മംഗിന്റെ കുപ്പിയില്‍
അഗ്നിപ്പൂക്കള്‍ വിരിയിച്ച്
ദ്രവിച്ചു തുടങ്ങിയ കരളിനെ
മനസ്സില്‍ ധ്യാനിച്ച്
മുടിഞ്ഞവനേന്ന് നീട്ടി വിളിച്ച്
മുറിയുടെ ഏതെങ്കിലും ഒരു മൂലയില്‍
അടക്കം ചെയ്ത്..
ഒരു തരി പോലും ബാക്കി
ഇല്ലാത്ത ഹാന്‍സ് പായ്ക്കറ്റ്
മൂന്ന് പ്രാവശ്യം ആഞ്ഞ് കുടഞ്ഞ്
മുപ്പത്തി മുക്കോടി വെട്ടം
തെറിയും വിളിച്ച്
മേല്‍ച്ചുണ്ടിലെ നീറ്റലില്‍
നാവുഴിഞ്ഞ് മേശച്ചുവട്ടിലെ
പ്ലാസ്റ്റിക് ബാഗിലേക്ക്
പണ്ടാരടക്കി.
കോള്‍ പോയിട്ട് മിസ്ഡ് കോള്‍
പോലും അടിയ്ക്കാന്‍ കാശില്ലാത്ത
ഒണക്ക മൊബൈലിലും
കാലിയായ കീശയിലും
മാറിമാറി നോക്കി
മൂന്നാലഞ്ച് നെടുവീര്‍പ്പുമിട്ട്
നിലത്ത് വിരിച്ച മെത്തയിലെ
വിഴുപ്പ് കൂമ്പാരത്തിലേക്ക്
കലിയോടെ വലിച്ചെറിഞ്ഞു.
ഡെപ്പോസിറ്റുകള്‍ക്ക് മുകളില്‍
ഡെപ്പോസിറ്റുകള്‍ ആരുടെയൊക്കെയോ
പേരില്‍ കുമിഞ്ഞ് കൂടിയപ്പോള്‍
അടിയിലെവിടെയോ പെട്ട്
ശ്വാസം മുട്ടിപ്പിടയുന്ന
അക്കൌണ്ടിലെ അഞ്ഞൂറു രൂപാ
മിനിമം ബാലന്‍സും സ്വപ്നം കണ്ട്
ഏ ടി എം കാര്‍ഡും കൊണ്ട്
ഫുഡഡിയ്ക്കാന്‍ ഇറങ്ങുമ്പോ
ഏത് സാമദ്രോഹിയുടെ കണ്ണ്
തട്ടിയാണെന്നറിയില്ല പിന്‍ ബ്ലോക്കായത്.
എ ടി എം സെന്ററിലെ
എ സി യുടെ തണുപ്പില്‍ നിന്നും
ഇറങ്ങി അന്തരീക്ഷത്തിലേക്ക്
കൈകള്‍ വീശിയെറിഞ്ഞ്
ലത് പോയ ലണ്ണാനെ പോലെ
മൂളിപ്പാട്ടിന്റെ രാഗത്തില്‍
പുലയാട്ടും നടത്തി
തെരുവോരം ചേര്‍ന്ന് നടക്കുമ്പോള്‍
ഒപ്പം നടക്കുന്നവര്‍ക്കൊക്കെ
കഴുകന്റെ മുഖം,
കൂര്‍ത്ത ചൂണ്ടുകള്‍, നീണ്ട നഖം
കൊത്തിയെടുത്ത് പറക്കാനെന്നപോല...
This entry was posted
on Aug 19, 2011
at Friday, August 19, 2011
and is filed under
കവിതകള്‍
. You can follow any responses to this entry through the
comments feed
.


Post a Comment