If you don't have Malayaalam font plz CLICK here
"ഞാന്‍ മനസ് കൊണ്ടു സ്നേഹിക്കുന്നു, മൗനം കൊണ്ടു സംസാരിക്കുന്നു." അനുജി,കുരീപ്പള്ളി.

എന്നെക്കുറിച്ച്.

My photo
"1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "







നിഴലുകള്‍  

Posted by അനുജി, കുരീപ്പള്ളി. in ,

തണലുകളില്ലാത്ത യാത്രയുടെ
ഈ ജീവിത സായാഹ്നത്തില്‍
മേല്‍ക്കൂരയില്ലാത്ത
അരക്ഷിതത്വത്തിന്റെ
ഉമ്മറപ്പടിയ്ക്കരികെ
തഴുകിമിനുത്ത
നഷ്ടബോധത്തിന്റെ
ചുവര്‍ചാരിയിരിയ്ക്കുമ്പോള്‍
നിഴല്‍ പോലും എന്നെ
കുറ്റപ്പെടുത്തുകയാണ്.
അകലെയെങ്കിലും
അകലെയല്ലാത്ത
നിന്‍ രൂപം നെഞ്ചില്‍
നിറച്ച്,തൊടാതെ തൊടുന്ന
വിരല്‍ത്തുമ്പിലെ
സ്നേഹം നുകര്‍ന്ന്
ഓര്‍മ്മകളുടെ
പുകച്ചുരുളുകളില്‍ നിന്ന്
നിനക്കൊപ്പമുണ്ടായിരുന്ന
ഒരോ നിമിഷത്തെയും
ഹൃദയത്തുടിപ്പുകള്‍
എണ്ണിപ്പെറുക്കുമ്പോള്‍;
മുറ്റത്തെ ചുമച്ച് തുപ്പിയ
ചോരച്ച പാടുകള്‍ക്ക്
മീതെ കിടന്ന്
വെറുപ്പോടെ മുഖം തിരിയ്ക്കുന്നു
എന്നാജന്മ സഹചാരി,
കാലങ്ങള്‍ക്കിപ്പുറവും
മുടങ്ങാതെ, മുറതെറ്റാതെ
വിറയാര്‍ന്ന ചുണ്ടാല്‍
ചൊരിയപ്പെടുന്നു
എന്നിലീ നിഴല്‍ശാപങ്ങള്‍‌.
പിന്നെ പതിവുപോലെന്‍
കണ്ണീര്‍ നനവില്‍
കരള്‍ നൊന്ത്
ആശ്വസിപ്പിയ്ക്കുന്നു,
വിധിയെന്നു ചൊല്ലി
നെടുവീര്‍പ്പിടുന്നു.
ഉച്ചവെയില്‍ ചൂടില്‍
ഉരുകി തിളയ്ക്കുന്ന
ചിന്താപാരമ്യതകളില്‍
ഒപ്പം നടന്ന് എപ്പൊഴോ
എന്റെ ഹൃദയത്തില്‍
നീ ചേര്‍ന്ന് നില്‍ക്കുമ്പോള്‍
തെല്ലിട നേരമങ്കിലും ഒന്നായ്,
ഇണ ചേര്‍ന്ന് പിരിഞ്ഞ
നിന്റെ നിഴലിനോട്
എന്റെ നിഴലിന്
പ്രണയമാണത്രേ ഇന്നും..

This entry was posted on Sep 10, 2011 at Saturday, September 10, 2011 and is filed under , . You can follow any responses to this entry through the comments feed .

0 അഭിപ്രായങ്ങള്‍.

Post a Comment

Post a Comment